ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യ പ്രചാരണത്തിന് വൈകിട്ട് ആറു മണിയോടെ സമാപനമാകും.ഒന്നര മാസം നീണ്ട പ്രചാരണങ്ങൾക്കാണ് വൈകിട്ട് ആറു മണിയോടെ സമാപനമാകുക. സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനായി നിരവധി മാർഗ്ഗ നിർദ്ദേശങ്ങളാണ് വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്.
പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്ത് 3 മുന്നണികളും. നാളെ നിശബ്ദ പ്രചാരണം പൂർത്തിയാക്കിയതിന് ശേഷം മറ്റന്നാൾ രാവിലെ ഏഴു മണിമുതൽ വൈകിട്ട് ആറുമണി വരെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിലാണ് വോട്ടെണ്ണൽ നടക്കുക.
ആകെ 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 7 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രിൽ 19 ന് നടന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം അടക്കമുള്ള നാല് ജില്ലകളിൽ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയ്ക്ക് പുറമെ പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞതിനുശേഷം ആറുമണി മുതലാണ് തൃശ്ശൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ വൈകിട്ട് ആറുമണി മുതലാണ് പത്തനംതിട്ട ജില്ലയിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക