എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ പീഡനക്കേസുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോവളത്തു വെച്ച് പരാതിക്കാരിയെ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചതായും ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
പീഡനക്കേസിൽ എംഎൽഎതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കാട്ടി പേട്ട സ്വദേശിനിയായ യുവതിയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ 2023 സെപ്റ്റംബർ 28ന് തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്ന് കാണിച്ച് പരാതി നൽകിയത്. എൽദോസ് കുന്നപ്പിള്ളിയോടൊപ്പം രണ്ട് സുഹൃത്തുക്കളെയും പ്രതി ചേർത്താണ് പരാതിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ മദ്യപിച്ച് തന്റെ വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും കാറിൽ കയറ്റി കോവളത്ത് കൊണ്ടുപോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ യുവതി പറയുന്നു. 2022 ജൂലൈ നാലിന് അടിമലത്തുറയിലുള്ള റിസോർട്ടിൽ വച്ച് ആദ്യം ബലാൽസംഗം ചെയ്തെന്നും തൃക്കാക്കരയിലെ വീട്ടിലും കുന്നത്തു നാട്ടിലെ വീട്ടിലും വെച്ച് വീണ്ടും ബലാൽസംഗം ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.
അഞ്ചുവർഷമായി പരിചയമുള്ള യുവതിയെയാണ് എംഎൽഎ ബലാത്സംഗം ചെയ്തത് എന്നും കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നും തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക