ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്നും ഇലോൺ മസ്ക്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ചെറുതല്ല എന്ന് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിൽ പ്യൂർട്ടോറിക്കോയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരുമറി നടന്നു എന്ന റോബർട്ട് കെന്നഡി ജൂനിയറിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഇ ലോൺ മസ്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യക്തമാക്കിയത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിർമ്മിത ബുദ്ധിയോ മനുഷ്യരോ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു. അതേസമയം മസ്ക്കിന്റെ പ്രസ്താവന ഇന്ത്യയിലും വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ബ്ലാക്ക് ബോക്സ് ആണെന്നും പരിശോധിക്കാൻ ആരെയും അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചപ്പോൾ ഇത് തെറ്റാണെന്നും സാമാന്യവൽക്കരിക്കുന്ന പ്രസ്താവനയെന്നും രാജീവ് ചന്ദ്രശേഖറും മസ്കിന് മറുപടി നൽകിക്കൊണ്ട് രംഗത്തെത്തി.
സാധാരണ കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന അമേരിക്കയിലും മറ്റിടങ്ങളിലുമെല്ലാം മസ്കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം എന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ഇന്ത്യയിലേതു പോലുള്ള ഇ വി എമ്മുകൾ നിർമ്മിക്കുന്നതിൽ വേണമെങ്കിൽ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണ് എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക