പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസുമായി ബന്ധപെട്ടു നടി അമല പോളിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു . കേസിൽ നടി നൽകിയ വാദങ്ങൾ തെറ്റാണെന്നു തെളിഞ്ഞതിനെ തുടർന്നാണ് പുതിയ നടപടി . വാഹനം രജിസ്റ്റർ ചെയ്യാനുപയോഗിച്ച വിലാസം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട് . പുതുച്ചേരിയിൽ അമല താമസിച്ചു എന്നവകാശപെടുന്ന വീട്ടിലെ വീട്ടുടമ നൽകിയ മൊഴിയും അമല നൽകിയ മൊഴിയും തമ്മിൽ വ്യത്യാസങ്ങളുണ്ടായിരുന്നു . ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നടി അവിടെ താമസിച്ചിരുന്നില്ല എന്നാണ് പ്രദേശവാസികൾ നൽകിയ മൊഴി .
അമല പോളിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിലാണ് . കേസിൽ അവർക് മുൻകൂർ ജാമ്യം നൽകരുതെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടും എന്നാണ് പുതിയ റിപ്പോർട് . കൂടുതൽ ചോദ്യം ചെയേണ്ടുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകേണ്ടതില്ല എന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച് .
നേരത്തെ തന്നെ നോട്ടറിയുടെ മൊഴി അമലയ്ക് എതിരായിരുന്നു . നോട്ടറൈസ് ചെയ്തെന്നു പറയുന്ന ഒപ്പും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക