ന്യൂഡൽഹി:രാജ്യത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ 80,000 വ്യാജ അധ്യാപകരെ കണ്ടെത്തിയതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ. ആധാർ അധിഷ്ഠിത സർവേയിലൂടെയാണ് രാജ്യത്തെ വിവിധ സർവകലാശാലകളിലും, കോളേജുകളിലും ഇത്രെയധികം വ്യാജ അധ്യാപകർ ഉണ്ടെന്ന് തെളിഞ്ഞത്.
സർവകലാശാലകളിലും കോളേജുകളിലും ജോലി ചെയ്യുന്ന അധ്യാപകരുടെ വ്യക്തി വിവരങ്ങൾ ഉൾപ്പെടുത്തി “ഗുരുജൻ”എന്ന പോർട്ടലാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയത്. ഇതിൽ 85 %അദ്ധ്യാപകർ അവരുടെ വ്യക്തി വിവരങ്ങൾ രേഖപെടുത്തിട്ടുണ്ട്. ചില അധ്യാപകർ ഒന്നിൽ കൂടുതൽ കോളേജുകളിൽ ജോലി ചെയ്യുന്നു. ചിലരുടെ പേരുകൾ നാലു സ്ഥാപനങ്ങൾ വരെ സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനിയും വിവരം നൽകാത്ത അധ്യാപകർ ഉടൻ വിവരങ്ങൾ നൽകണമെന്നും വിവരങ്ങൾ സൂരക്ഷിതമാരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക