കേരളത്തില്‍ ഒരുപാട് ആക്ഷേപങ്ങള്‍ കേട്ട വ്യക്തിയാണ് പ്രമുഖ മലയാളി വ്യവസായിയായ സ്വർണ്ണ ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകനുമായ ബോബി ചെമ്മണ്ണൂർ. ചെമ്മണ്ണൂരിന്റെ ധനകാര്യ സ്ഥാപനത്തിനെതിരേയും ടൗണ്‍ഷിപ്പ് പ്രൊജക്ടിനെതിരേയും ഒരുപാട് ആരോപണങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിനെ കേരളത്തിലെ മാധ്യമങ്ങള്‍ തുറന്ന് കാണിക്കുന്നില്ല എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ഉയരാറും ഉണ്ട്. എന്തായാലും ആ ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയിലില്‍ കിടന്നു. കേരളത്തിലെ ജയിലില്‍ അല്ല, തെലങ്കായിലെ ജയിലില്‍.
സാധാരണ ഗതിയില്‍ ജയില്‍ പുള്ളികള്‍ക്ക്, അവിടെ ജോലി ചെയ്യുന്നതിന് കൂലി കൊടുക്കാറുണ്ട്. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ ജയില്‍ അധികൃതര്‍ക്കാണ് പണം കൊടുത്തത്….. അതും അഞ്ഞൂറ് രൂപ!!! എന്താണ് സംഗതി എന്നല്ലേ..… തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ പദ്ധതി പ്രകാരം ആണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയില്‍ ‘ശിക്ഷ’ അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പദ്ധഥി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു താമസം. ജയില്‍ ജീവിതം എന്താണെന്ന് അറിയുക എന്നത് വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ തെലങ്കാന ടുഡേയോട് പറഞ്ഞത്. കേരളത്തില്‍ ഇതിന് വേണ്ടി ശ്രമിച്ചിട്ട് നടന്നില്ലത്രെ!
15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജയിലില്‍ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായി ഡോ. ബോബി ചെമ്മണൂര്‍ പങ്കുവച്ചിരുന്നെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ ജയില്‍ വാസം സാധ്യമാകൂ എന്നാണ് അദ്ദേഹത്തോട് ജയിലധികാരികള്‍ അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ തെലങ്കാനയില്‍ ഹൈദരബാദിനടുത്തുള്ള സംഗറെഡ്ഡി ജില്ലാ ജയിലില്‍ ടൂറിസം പദ്ധതി മുന്നോട്ട് കൊണ്ടുവന്ന അവസരത്തില്‍ ഡോ. ബോബി ചെമ്മണൂര്‍ 500 രൂപ അടച്ചുകൊണ്ട് ജയില്‍വാസം അനുഷ്ടിച്ചു.
സഹതടവുകാര്‍ക്കൊപ്പം ജയിലിലെ ഭക്ഷണം കഴിക്കുകയും ജോലി ചെയ്യുകയും ചെയ്തുകൊണ്ടാണ് ഡോ. ബോബി ചെമ്മണൂര്‍ ജയിലിലെ ഒരു ദിവസം പൂര്‍ത്തിയാക്കിയത്.
കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയില്‍ സ്ഥിതി ചെയ്യുന്ന, 220 വര്‍ഷം പഴക്കമുള്ള ഈ ജയില്‍ ഇപ്പോള്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. ‘ഫീല്‍ ദ ജയില്‍’ ( ജയില്‍ അനുഭവിച്ചറിയാം ) എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദര്‍ശകര്‍ക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ താമസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക