ചുവപ്പ്-കാവി ഭീകരതയാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ ജയിലുകൾ സിപിഎം കൊലയാളി സംഘത്തിന്റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളിൽ ആസുത്രണം ചെയ്ത ശേഷമാണ് കൊലയാളി സംഘങ്ങൾ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നതെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകൻ ശുഹൈബിനെ സിപിഎം നേരത്തെ നോട്ടമിട്ടിരുന്നതാണ്. കൊല നടന്ന ദിവസത്തിന് തൊട്ടു മുൻപ് സിപിഎം പ്രവർത്തകർ ശുഹൈബിനെതിരേ പരസ്യമായി കൊലവിളി നടത്തിയിരുന്നു. പോലീസ് വിഷയത്തിൽ അന്നേ ഇടപെട്ടിരുന്നെങ്കിൽ ആ ചെറുപ്പക്കാരന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശുഹൈബിനെ വധിച്ചത് വ്യക്തമായ ഗുഡാലോചനകൾക്ക് ശേഷമാണ്. സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ പങ്ക് കേസിൽ അന്വേഷിക്കണം. സിപിഎം ഭീകര പാർട്ടിയായി മാറിയിരിക്കുകയാണെന്നും കണ്ണൂരിൽ സമാധാനം പുലരരുതെന്ന് അവർക്ക് നിർബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക