നിലമ്പൂർ : മാനസികനില തെറ്റിയതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസുംചേർന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മഹാരാഷ്ട്ര സ്വദേശിയായ യാചകന്റെ താമസസ്ഥലത്തു നിന്നും തുണിസഞ്ചികളിലും നിന്നും കിട്ടിയത് ആയിരങ്ങൾ.
ചന്തക്കുന്ന്-കരുളായി റോഡരികിലെ പ്ലാസ്റ്റിക് ചാക്കുകള്‍ കൊണ്ട് മറച്ച ഷെഡ്ഡില്‍ തിങ്കളാഴ്ച മരുത സ്വദേശിയായ ആക്രി കച്ചവടക്കാരന് സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നാണയത്തുട്ടുകളും നോട്ടുകളും കണ്ടത്.ചില്ലറ മാറി നോട്ടക്കാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി സ്ഥലം പരിശോധിച്ചപ്പോളാണ് വിവരം പുറത്തറിയുന്നത്. കാലപ്പഴക്കംകൊണ്ട് നോട്ടുകള്‍ പലതും മുഷിഞ്ഞുപോയിരിക്കുകയാണ്. പണം പോലീസ് എണ്ണിത്തിട്ടപ്പെടുത്തിവരികയാണ്.
വയോധികനായ ഇയാൾ വർഷങ്ങൾക്ക് മുൻപ് തീവണ്ടി മാർഗം നിലംപുർ എത്തിയതാണ്. മാനസിക നില തെറ്റിയതിനെ തുടർന്ന് നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും പോലീസും ചേർന്ന് കോഴിക്കോട് കുതിര വട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോട്ട് എണ്ണി തീർന്നതിനു ശേഷം ചികിത്സക് ഉപകാരം ഉണ്ടാക്കുന്ന രീതിയിൽ ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക