മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ നാലു കോടി വഞ്ചിച്ചതായി പരാതി. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “വിക്രംഇന്വെസ്റ്റ്മെന്റി” നെതിരെയാണ് ആരോപണം. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ദ്രാവിഡില്‍ നിന്ന് 20 കോടി രൂപയാണ് കമ്പനി നിക്ഷേപമായി തട്ടിയത്.
അതിൽ 20 കോടിയില്‍ 16 കോടി രൂപ കമ്പനി തിരിച്ചു നല്കി. ബാക്കി നാലുകോടി രൂപയാണ് വഞ്ചിച്ചത്.11.74 കോടി രൂപ തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി പി.ആര് ബാലാജി എന്ന നിക്ഷേപകന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തു വന്നത്. ഇതേതുടര്‍ന്ന് മറ്റ് നിക്ഷേപകരും പരാതിയുമായി രംഗത്ത് എത്തിയിട്ട് ഉണ്ട്.
തട്ടിപ്പിനെതിരെ രാഹുല്‍ ദ്രാവിഡ് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ദ്രാവിഡ് ഉള്‍പ്പെടെ എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി മുന്നൂറ് കോടി രൂപയോളം കമ്പനി തട്ടിയെടുത്തതായി ആരോപണമുണ്ട്.
നിക്ഷേപകരുടെ പരാതിയില്‍ കമ്പനി ഡയറക്ടര്‍ രാഘവേന്ദ്ര ശ്രീനാഥ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാഡ്മിന്റൺ താരം സൈന നെഹ്വാളും പ്രകാശ് പദുക്കോണ്‍ തുടങ്ങിയവര്‍ക്കും ഈ കമ്പനിയിൽ നിക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക