തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സംസ്ഥാനത്തെ വന്വിപത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ലഹരിവിമുക്ത കേരളം എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ മദ്യം ഒഴുക്കുകയാണെന്നും പൂട്ടിയ ബാറുകള്‍ തുറന്ന് കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണത്തിലേറാന്‍ എല്‍ഡിഎഫിനെ സഹായിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രത്യുപകാരം ചെയ്യുകയാണെന്നും മദ്യം സംസ്ഥാനത്ത് ഒഴുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക