130 പേരുടെ ജീവനെടുത്ത 2015ലെ ഭീകരാക്രമണത്തിനു ശേഷം ഇന്ന് രാവിലെ ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ഐ എസ് നടത്തിയ ഭീകരാക്രമണത്തിൽ ബന്ദികളാക്കിയ എട്ടുപേരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബാക്കിയുള്ളവരെ മോചിപ്പിച്ചു.രാവിലെ പതിനൊന്നോടെ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഹെബ് നഗരത്തിലെ ‘സൂപ്പര്‍ യു’ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു.ഇൗ ആക്രമണത്തിന് അരമണിക്കൂര്മുൻപ് സമീപ നഗരമായ കാര്‍ക്കസണില്‍ നാല് പൊലീസുകാര്‍ക്കുനേരെ വെടിപ്പുണ്ടായി .
രാവിലെ വ്യായാമത്തിനിടെയായിരുന്നു കാറിലെത്തിയ ഭീകരന് വെടിയുതിര്‍ത്തത്. ഒരു പോലീസുകാരന് ചുമലില്‍ വെടിയേറ്റിട്ടുണ്ട്. ഇയാള്‍ അപകടനില തരണംചെയ്തു. രണ്ടുസംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുകയാണ്.
ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അപലപിച്ചു. മേയില്‍ മാക്രോണ്‍ പ്രസിഡന്റായതിനുശേഷം രാജ്യത്തു നടക്കുന്ന ആദ്യ ആക്രമണമാണിത്. 2016ല്‍ ബാസില്‍ ഡേ ആഘോഷത്തിനിടെയുണ്ടായ ട്രക് ആക്രമണത്തില്‍ 85 പേര് കൊല്ലപ്പെട്ടിരുന്നു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തംഐ എസ് ഏറ്റെടുത്തു.30 വയസ്സുതോന്നിക്കുന്ന യുവാവാണ് ആക്രമത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത് ഇയാളെ വെടിവെച്ചുകൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക