സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ ബംഗാളിനെതിരെ കേരളം ഒരു ഗോളിന് മുന്നില്‍. 19ാം മിനിറ്റില്‍ എം.എസ് ജിതിനാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കരുത്തരായ ബംഗാളിനെ വിറപ്പിക്കുന്ന പോരാട്ടമാണ് കേരളം പുറത്തെടുക്കുന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് പന്തുമായി കുതിച്ച ജിതിന് ബംഗാള്‍ ഗോള്‍കീപ്പറേയും മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു.
പതിമൂന്ന് വര്‍ഷമായി കേരളം സന്തോഷ് ട്രോഫിയില്‍ കിരീടം ചൂടിയിട്ട്. 2005-ല്‍ ഡല്‍ഹിയിലായിരുന്നു അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോറ്റു. അഞ്ചു വര്‍ഷത്തിനുശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിനിറങ്ങുന്നത്. എതിരാളികള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം(32 തവണ) നേടിയിട്ടുള്ള പശ്ചിമബംഗാളും.
സെമിയില്‍ ശക്തരായ മിസോറമിനെ 1-0ന് തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. കര്‍ണാടകയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബംഗാളിന്റെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക