എസ്എസ്സി, പിഎസ്സി പരീക്ഷകളും അഭിമുഖവും വീഡിയോയില്‍ ചിത്രീകരിക്കണമെന്നു സുപ്രിംകോടതി. പരീക്ഷ ക്രമക്കേടുകള്‍ തടയാന്‍ ഉദ്ദേശിച്ചാണ് കോടതി നിര്‍ദേശം. പരീക്ഷ ഹാളുകളിലും അഭിമുഖ സ്ഥലത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.
എസ്എസ്സി, പിഎസ്സി പരീക്ഷകളില്‍ വ്യാപക ക്രമക്കേടുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് പരീക്ഷ നടത്തിപ്പ് ചിത്രീകരിക്കാനുള്ള കോടതി നിര്‍ദേശം.പരീക്ഷ ഹാളിലും അഭിമുഖ സ്ഥലത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു മുഴുവന്‍ നടപടികളും റെക്കോര്‍ഡ് ചെയ്യണം.
അതുവഴി ക്രമക്കേടുകള്‍ ഫലപ്രദമായി കണ്ടെത്താന്‍ കഴിയുമെന്ന് ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെടുന്നത്.മേഘാലയയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കി നല്കിയ ഉത്തരവിലാണ് നിര്‍ദേശങ്ങള്‍ കോടതി ഉള്‍പ്പെടുത്തിയത്.
പിന്നീട് ആരോപണം ഉണ്ടായാല്‍ ഈ വീഡിയോ റെക്കോര്‍ഡുകള്‍ മൂന്ന് അംഗ സ്വതന്ത്ര സമിതി പരിശോധിക്കണം.
നിര്‍ദേശം പരിശോധിച്ചു നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
ഈ ഉത്തരവ് പരിശോധിച്ചു നടപ്പാക്കാനായി ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്ര പേര്‍സണല്‍ മന്ത്രാലയത്തിന് അയക്കാന്‍ രജിസ്റ്റർക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക