കാവേരി നദിജല തർക്കത്തെ തുടർന്നുള്ള പ്രക്ഷോഭം കണിക്കിലെടുത്ത ചെന്നൈ സൂപ്പർ കിങ്സിന്റെ വേദി ചെപ്പോക്കിൽ നിന്ന് മാറ്റിയതിനെ തുടർന്ന് ബാക്കി നടക്കാനിരിക്കുന്ന ആറു മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുമെന്ന് സാധ്യത നേരത്തെ മുൻനിർത്തിയിരിന്നു എന്നാൽ ഇപ്പോൾ മറ്റു നാലു നഗരങ്ങളാണ് സാധ്യത പട്ടികയിൽ ഉള്ളത്.
തിരുവനന്തപുരം കൂടാതെ വിശാഖപട്ടണം ,പൂണെ, രാജ്കോട്ട് എന്നീ നഗരങ്ങളാണ് പരിഗണനയിൽ ഉള്ളത് എന്നും ബി സി ഐ അറിയിച്ചു. ചെന്നൈ മാനേജ്മെന്റിനു തിരുവനന്തപുരത്തേക്കാൾ താത്പര്യം വിശാഖപ്പട്ടണത്തോടാണെന്നും ബി സി ഐ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രക്ഷോഭം നടന്നിരുന്നു. ചെന്നൈ താരം രവീന്ദ്ര ജഡേജയ്കക് നേരെ ഷൂവേറ് വരെ ഉണ്ടായി തുടർന്ന് ഐ പി എൽ വേദി മാറ്റുകയായിരുന്നു. നേരത്തെ ഐ പി എൽനെതിരെ ശക്തമായ നിലപാടുമായി രജനികാന്ത് രംഗത്തു വന്നിട്ടുണ്ടായിരുന്നു.
ഇപ്പോൾ ഐ പി എൽ കളിക്കണ്ട സമയമല്ല കാവേരി നദിജല തർക്കത്തെ ക്കുറിച്ചു സംസാരിക്കേണ്ട സമയമാണെന്നും വ്യക്തമാക്കിയിരുനിന്നു. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം.സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്ത്തികേയന് തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക