രാജ്യത്തൊട്ടാകെ വീണ്ടും നോട്ട് ക്ഷാമം. വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടക്കുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ എടിഎമ്മുകളിലേറെയും കാലിയായി. ഡല്‍ഹിയിലെ എടിഎമ്മുകളിലും പണമില്ലെന്ന് ജനങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ മുതല്‍ എടിഎമ്മുകള്‍ കാലിയാണ്.
എന്നാൽ അടിയന്തിരമായി എടിഎമ്മുകളില്‍ പണമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനകാര്യസഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി. കൂടാതെ എടിഎമ്മുകളില്‍ പണമില്ലാത്ത സ്ഥിതിവിലയിരുത്താന്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, വിപണിയില്‍നിന്ന് 2000 രൂപയുടെ നോട്ടുകള്‍ അപ്രത്യക്ഷമായതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആരോപിച്ചു. കര്‍ഷകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്താണ് ചൗഹാന് ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക