ഗർഭകാലത്ത് മധുരപാനീയങ്ങളുടെ അമിതോപയോഗം കുഞ്ഞിന് അലർജിക്കും ആസ്ത്മയ്ക്കും സാധ്യത കൂടുതലെന്ന് പഠനം. യു കെയിലെ ക്യൂൻമേരി സർവകലാശാല ഗവേഷകരും ബ്രിസ്റ്റോൾ സർവകലാശാലാ ഗവേഷകരും സംയുക്തമായാണ് പഠനം നടത്തിയത്. 9000 പേരിൽ നടത്തിയ ഈ പഠനത്തിൽ, 1990ന്റെ ആദ്യം ഗർഭിണി ആയിരുന്നവരുടെയും അവരുടെ കുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ചു.
എന്നാൽ ഗർഭകാലത്തെ പഞ്ചസാര ഉപയോഗത്തിന് ആസ്ത്മയുമായി വലിയ ബന്ധമൊന്നും കണ്ടില്ല. എങ്കിലും അലർജിയും അലർജി മൂലമുള്ള ആസ്ത്മയും തമ്മിൽ മധുരോപയോഗത്തിന് ശക്തമായ ബന്ധം ഉണ്ടെന്നു കണ്ടു.
പഞ്ചസാര അമിതമായി ഉപയോഗിച്ച 20 ശതമാനം അമ്മമാരെയും വളരെ കുറച്ചു മാത്രം പഞ്ചസാര ഉപയോഗിച്ച 20 ശതമാനം അമ്മമാരെയും താരതമ്യം ചെയ്തു. ഇവരുടെ കുട്ടികളില്‍ അലർജി ഉണ്ടാകാനുള്ള സാധ്യത 38 ശതമാനവും അലർജി മൂലമുള്ള ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത 101 ശതമാനവും ആണെന്നു കണ്ടു.
Also Read: ഗര്‍ഭിണി കരഞ്ഞാല്‍ അത് കുഞ്ഞിനെയും ബാധിക്കും; എങ്ങനെയെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക