ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വില്പനയ്ക്ക് വച്ച് പിതാവ്. തിങ്കളാഴ്ച്ച രാത്രിയിലാണ് പ്ലാസ്റ്റിക് കൂടുമായി ജസ്പാല്‍ മൊഹാലിയിലെ ഫേസ് സിക്സ് സിവില്‍ ആശുപത്രിയിലേക്കെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തനിക്കൊരു ആണ്‍കുഞ്ഞ് ഉണ്ടായെന്നും വില്ക്കാന് താന്‍ തയ്യാറാണെന്നും ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.
പിതാവിന്റെ പ്രവര്‍ത്തിയില്‍ ഞെട്ടിയിരിക്കുകയാണ് ആശുപത്രി ജീവനക്കാരും ഡോക്ടേഴ്സും.തുടർന്ന് കുഞ്ഞ് എവിടെയാണ് എന്ന് ചോദിച്ചപ്പോഴാണ് തന്റെ കയ്യിലുള്ള കൂട് ഇയാള്‍ തുറന്നുകാണിച്ചത്. കുഞ്ഞിനെ ഉടന്‍ തന്നെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിച്ച് അവശനിലയിലായിരുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല.
എന്നാൽ ഡോക്ടര്‍മാരുടെ പരിശോധനയിൽ അത് പെണ്‍കുഞ്ഞാണെന്ന് തിരിഞ്ഞു. പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജസ്പാലിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് 10,5 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളുമുണ്ട്.
Also Read: യുവതിക്ക് നേരെ കരടിയുടെ ആക്രമണം: കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക