പാകിസ്ഥാനിലെ ഇന്ത്യൻ നയത്രഞ്ജന്റെ വസതിയിൽ ചെയ്തിരുന്ന പാചകക്കാരൻ പാക് സംഘടനയായ ഐ.എസ്. ഐ യുടെ ചാരൻ എന്ന് കണ്ടെത്തി. ഇയാളെ തീവ്രവാദ വിരുദ്ധ സ്ക്വാഡും മിലിറ്ററി ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശ് സ്വദേശിയായ രമേശ് സിംഗ് എന്ന 35 കാരനാണ് ഗരളി ഗ്രാമത്തിൽ നിന്നും പിടിയിലായത്. 2015 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലാണ് ഇയാൾ പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞന്റെ വീട്ടിൽ ജോലി ചെയ്തത്. ഈ കാലയളവിൽ ഐ.എസ്.ഐ യുമായി രഹസ്യബന്ധം സ്ഥാപിക്കുകയായിരുന്നു. പ്രതിഫലം വാങ്ങി നയതന്ത്രജ്ഞന്റെ ഡയറിയും മറ്റു രേഖകളും ഇയാൾ ചാരസംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിൽ തിരിച്ചെത്തിയ ഇയാൾ 8 ലക്ഷം രൂപയോളം വരുന്ന കടബാധ്യത തീർക്കുകയും ചെയ്തു. എത്ര രൂപയാണ് ഇയാൾ പ്രതിഫലമായി കൈപ്പറ്റിയതെന്ന് കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ല.
Also read: അരൂരില്‍ കസ്റ്റഡി മര്‍ദ്ദനം; യുവാവിന്റെ നട്ടെല്ല് തകര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക