ഇന്നലെ വരെ സഞ്ചാരികളെ കൊണ്ടും കച്ചവടക്കാരെ കൊണ്ടും രാത്രി ഏറെ വൈകിയും സജീവമായിരുന്നു ശംഖുമുഖം ബീച്ച്. തിരുവനന്തപുരം നിവാസികൾ സായാഹ്നസവാരിക്ക് ഏറ്റവും കൂടുതൽ എത്തിക്കൊണ്ടിരുന്നത് ഇവിടേക്കാണ്. എന്നാലിന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ബീച്ച് അപ്രത്യക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടൽ രൗദ്ര ഭാവത്തിലായിരുന്നു. പിന്നാലെ കരയെ മൊത്തമായി കടൽ വിഴുങ്ങുകയും ചെയ്തു. തങ്ങളുടെ ഓർമയിൽ ആദ്യമായാണ് ഇത്തരത്തിൽ ശംഖുമുഖത്തെ ജനങ്ങൾ ഭീതിയോടെ നോക്കിക്കാണുന്നതും ബീച്ച് അടച്ചിടുന്നതും എന്ന് പരിസര വാസികൾ പറഞ്ഞു. തങ്ങൾ ആദ്യമായി കണ്ട ഈ പ്രതിഭാസം സാഗറിനും മെക്കനുവിനും പിന്നാലെ മറ്റൊരു ചുഴലിക്കാറ്റിന്റെ സൂചന കൂടിയാണെന്ന് മൽസ്യത്തൊഴിലാളികൾ പറഞ്ഞു.ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ദുരന്തന്തിന്റെ ഭീതിയിലാണ് തീരദേശ വാസികൾ.
അടുത്ത ദിവസങ്ങളിലും വൻതിരമാലകൾക്ക് സാധ്യതയുള്ളതിനാൽ വിനോദ സഞ്ചാരികളും നാട്ടുകാരും ശംഖുമുഖം ബീച്ചിലേക്ക് പ്രവേശിക്കാതെ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തീരത്തു അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശത്തു ശക്തമായ കാറ്റും അനന്തഫലമായി സമുദ്രനിരപ്പിൽ നിന്നും 5 മുതൽ 7 അടി വരെ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിലേക്ക് പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്.
Also Read: സ്ത്രീകളിലെ യൂറിനറി ഇൻഫെക്ഷൻ; അറിയാം അകറ്റി നിർത്താം
പ്രതികരിക്കാൻ ഇവിടെ എഴുതുക