മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം സ്വര്‍ണക്കട ശൃംഖല ഉടമ അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായതായി. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായതെന്നാണ് വിവരം. എന്നാല്‍ ഈ വിവരം ബന്ധുക്കളെ ഉദ്ധരിച്ച് സ്ഥിരീകരിക്കാനായിട്ടില്ല.
നൽകിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബായിലെ 23 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസുനൽകിയിരുന്നത്. ഈ ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് ജയിൽ മോചനത്തിന് വഴിതുറന്നത്.
2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്റെ മകൾ മഞ്ചുവും അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദു രാമചന്ദ്രനാണ് ഇവരുടെ മോചനത്തിനായി ശ്രമിച്ചുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക