അമേരിക്കൻ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിമ്മും തമ്മിൽ സമാധാനക്കരാറിൽ ഒപ്പു വച്ചു. സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. 45 മിനുട്ടോളംനീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ഇരുവരും രണ്ടു തവണ ഹസ്തദാനം ചെയ്തു.
ഇരുരാജ്യങ്ങളുടെയും ഇടയിൽ തടസങ്ങൾ സൃഷ്ടിച്ച മുൻവിധികൾ ഇപ്പോൾ നീങ്ങിയെന്ന് കിം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റും ഉത്തര കൊറിയൻ മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആണവായുധ മിസൈൽ പരീക്ഷണങ്ങൾ നടത്തിയും മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിച്ചു കൊണ്ടിരുന്ന കിം ഈ വര്ഷം തുടക്കം മുതൽ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമ ഫലമാണ് ഈ സമാധാനക്കരാർ. 1950-53 ലെ കൊറിയൻ യുദ്ധം മുതൽ ഇരുരാജ്യങ്ങളും ചിരവൈരികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക