കാറിന് കടന്നുപോകാൻ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പത്തനാപുരം എം എൽ എ ഗണേഷ്കുമാറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചതായി യുവാവിന്റെ പരാതി. മർദ്ദനമേറ്റ അനന്ദകൃഷ്ണൻ എന്ന 22 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് യുവാവിന്റെ അമ്മയുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം.
അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണവീട്ടിലേക്ക് വന്നതായിരുന്നു ഗണേഷ് കുമാർ. ഇതേ വീട്ടിൽ നിന്നും മടങ്ങുകയായിരുന്ന അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ചിരുന്ന വാഹനം കടന്നു പോകാൻ സൈഡ് നൽകിയില്ല എന്ന് പറഞ്ഞ് വണ്ടിയിൽ നിന്നും ചാടിയിറങ്ങിയ എം എൽ എ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പിന്നീട് ഡ്രൈവറും മർദ്ദിച്ചു.
അതേ സമയം യുവാവാണ് തന്നെ മർദ്ദിച്ചതെന്ന് ഗണേഷ്കുമാറിന്റെ ഡ്രൈവർ ആരോപിച്ചു.
നടിയെ ആക്രമിച്ച കേസ്; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക