പതിമൂന്നു മക്കളെ വർഷങ്ങളോളം ചങ്ങലയിൽ പൂട്ടിയിട്ട മാതാപിതാക്കളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടത്തിൽ നിന്നും രക്ഷപെട്ട 17 കാരി കോടതി വിചാരണയ്ക്കിടയിൽ മനുഷ്യമനസ്സിനെ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് വെളിപ്പെടുത്തിയത്.
ജനുവരിയിലാണ് മനുഷ്യരാശിയിൽ കേട്ടുകേൾവി പോലുമില്ലാത്ത ക്രൂരതയുടെ വാർത്തകൾ പുറത്തു വന്നത്. ലോസ് ഏഞ്ചൽസിലാണ് സംഭവം നടന്നത്. ഡേവിഡ് ടർപ്പിൻ, ഭാര്യ ലൂയിസ് ടർപ്പിൻ എന്നിവരാണ് സ്വന്തം മക്കളോട് ഈ ക്രൂരത കാണിച്ചത്.
പതിനേഴുകാരിയായ മകൾ വീട്ടുതടങ്കലിൽ നിന്ന് രക്ഷപെട്ടതോടെയാണ് 13 മക്കളെ ചങ്ങലയിട്ട് പൂട്ടിയ മാതാപിതാക്കളുടെ വിവരം പുറം ലോകമറിയുന്നത്. തന്റെ 12 സഹോദരങ്ങളെയും ശിക്ഷിക്കാനായി കട്ടിലിൽ കെട്ടിയിട്ടപ്പോഴാണ് പെൺകുട്ടി വീട്ടിൽ നിന്നും ഓടി രക്ഷപെട്ടത്. വീട്ടിലുള്ള ഡി ആക്ടിവേറ്റഡ് ആയ ഫോണിൽ നിന്നും എമർജൻസി നമ്പറിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തങ്ങൾ തുടർച്ചയായി മർദ്ദനത്തിനിരയാകാറുണ്ടെന്നും ചിലപ്പോഴൊക്കെ കഴുത്തുവരെ ഞെരിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു. വർഷത്തിലൊരിക്കൽ മാത്രമേ കുട്ടികൾക്ക് കുളിക്കാനുള്ള അനുവാദമുണ്ടായിരുന്നുള്ളൂ. കൈത്തണ്ടയ്ക്ക് മുകളിൽ കഴുകാനിടയായാൽ വെള്ളത്തിൽ കളിച്ചു എന്ന കാരണം പറഞ്ഞ് വീണ്ടും കെട്ടിയിടും.വിശപ്പകറ്റാൻ ഭക്ഷണം പോലും കൊടുക്കാതെ സദാസമയം കട്ടിലിൽ കെട്ടിയിടുകയായിരുന്നു.
ദമ്പതികളുടെ 22 വയസായ മകൻ ഒരിക്കൽ കെട്ടഴിക്കാൻ ശ്രമിച്ചതിന് ആറര വർഷത്തോളം തുടർച്ചയായി ചങ്ങലയിൽ കെട്ടിയിട്ടു. അച്ഛനായ ഡേവിഡ് തന്നെ പലപ്പോഴും ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. മാനസിക ശാരീരിക പീഡനങ്ങൾക്കും കുട്ടികളെ അന്യായമായി തടങ്കലിൽ പാർപ്പിച്ചതിനുമുൾപ്പടെ അൻപതോളം വകുപ്പുകൾ ചുമത്തിയാണ് ടർപ്പിൻ ദമ്പതികളുടെ ശിക്ഷ പ്രസ്താവിക്കുക. വകുപ്പുകളെല്ലാം ചേർത്ത് ശിക്ഷ പ്രഖ്യാപിച്ചാൽ ഏതാണ്ട് 94 വർഷത്തെ തടവാകും ഇരുവർക്കും ലഭിക്കുക.
മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ച അഞ്ച് സ്ത്രീകളെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക