ജാർഖണ്ഡിലെ ഖുണ്ടി ജില്ലയിൽ മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിക്കുകയായിരുന്ന അഞ്ച് സ്ത്രീകളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. നാടക സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.
ചൊവ്വാഴ്ച വൈകുന്നേരം കോച്ചങ് ബ്ലോക്കിലെ ആർ സി മിഷൻ സ്കൂളിന് സമീപം തെരുവുനാടകം കളിക്കുകയായിരുന്ന 11 അംഗ സംഘത്തെയാണ് ആക്രമികൾ ആക്രമിച്ചത്. ബലാത്സംഗത്തിനിരയായ അഞ്ച് സ്ത്രീകളിൽ നാല് പേരും അവിവാഹിതരാണ്. സംഘത്തിലുണ്ടായിരുന്ന രണ്ടു കന്യാസ്ത്രീകളെ ഇവർ വിട്ടയച്ചു. ബലാത്സംഗ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനൊപ്പം സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ത്രീകളെ അക്രമിസംഘം വിട്ടയച്ചത്. കുറ്റവാളികളെ കണ്ടെത്താനായി മൂന്ന് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതിനകം തന്നെ ചിലരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
പ്രതികൾ ജാർഖണ്ഡിലെ പതൽഗഡി സമ്പ്രദായത്തിൽ വിശ്വസിക്കുന്നവരാണെന്നാണ് കരുതുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളെ നിരാകരിക്കുന്ന ഈ കൂട്ടം തങ്ങളുടെ ഗ്രാമസഭയാണ് പരമാധികാരം എന്ന് വിശ്വസിക്കുന്നു. ഇവർ സർക്കാർ പ്രതിനിധികളെ ഗ്രാമത്തിൽ പ്രവേശിപ്പിക്കാറില്ല.
കാസര്‍ഗോഡ് സ്റ്റോപ്പില്ല; അന്ത്യോദയ എക്സ്പ്രസ്സ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക