കത് വയില്‍ എട്ട് വയസ്സുകാരിയെ ശരീരം നിശ്ചലമാക്കിയതിന് ശേഷമാണ് ക്രൂരമാനഭംഗത്തിനിരയാക്കിയതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ലഹരി വസ്തുക്കളും മരുന്നും നല്കിയ ശേഷം ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കിയ ശേഷമായിരുന്നു മാനഭംഗം നടത്തിയതെന്ന് എന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ വെറും വയറ്റിലാണ് മരുന്നുകള്‍ നല്‍കിയത്. വയര്‍ നിറയെ ഭക്ഷണം കഴിച്ചാല്‍ പോലും ആരോഗ്യമുളള ഒരാള്‍ക്ക് ഈ മരുന്ന് താങ്ങാനാവില്ല. അപ്പോഴാണ് വെറും 30 കിലോ മാത്രമുളള പിഞ്ചുബാലികയ്ക്ക് ഈ മരുന്ന് വെറും വയറ്റില്‍ നല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാനസിക രോഗികള്‍ക്ക് നല്കുന്ന ക്ലോണോ സെപാം എന്ന വീര്യം കൂടിയ മരുന്നും കഞ്ചാവിന് തുല്യമായി പ്രാദേശികമായി ഉപയോഗിക്കുന്ന മന്നാറും കൂടിയ അളവില്‍ കുഞ്ഞിന് നല്‍കുകയായിരുന്നു. ഇതോടെ കുഞ്ഞിന്റെ ശ്വാസം മന്ദഗതിയിലാകുകയും ശരീരം മരിച്ചതിന് തുല്യമാകുകയും ചെയ്യും. അഞ്ച് ദിവസത്തോളം ക്രൂരമായ പീഡനത്തിനിരയായിട്ടും പെണ്‍കുട്ടി പ്രതികരിക്കുകയോ കരയുക പോലും ചെയ്യാത്തത് അതുകൊണ്ടാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കത് വയിലെ ക്ഷേത്രത്തില്‍ ഒളിപ്പിച്ചുവെച്ച് ജനുവരി 10നാണ് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചത്. സമീപത്തെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ജനുവരി 17നാണ് മൃതദേഹം കണ്ടെത്തിയത്.
പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്; യുവാവ് അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക