സൗദിയില്‍ പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത മലയാളി യുവാവ് ജയിലിലായി. ആലപ്പുഴ സ്വദേശിയായ യുവാവ് ആണ് ജയിലിലായത്. ദമാമില്‍ ഡിസൈന്‍ എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. ജോലി ചെയ്യുന്ന സ്ഥലത്തെ സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ് യുവാവ് മോശമായ രീതിയില്‍ ഇസ്ലാമിനെ വിമര്‍ശിച്ചത്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. അബദ്ധത്തില്‍ പറ്റിയതാണെന്ന് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് യുവാവിനെ തുഖ്ബ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും മതത്തെയും, രാജ്യത്തെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ യാതൊന്നും പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സാമൂഹിക പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക