കണ്ണൂര്‍: ദേശീയപാതയിലെ തടസങ്ങള്‍ കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകള്‍ മാഹിയിൽ കുടുങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മാഹി അതിര്‍ത്തിയായ അഴിയൂരില്‍ പോലീസ് കാവലില്‍ എത്തിയ രണ്ടു കണ്ടെയ്നറുകളാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്.
വിമാനത്തിലേക്ക് യാത്രക്കാർക്ക് കയറാനുള്ള എയറോബ്രിഡ്ജുമായിട്ടാണ് ചെന്നൈയിൽ നിന്ന് മെയ് ഏഴിനാണ് രണ്ട് കണ്ടെയ്നറുകൾ കണ്ണൂരിലേക്ക് പുറപ്പെട്ടത്. 34മീറ്ററുള്ള രണ്ടു കണ്ടെയ്നറുകൾക്ക് പോകാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി കോരപ്പുഴ പാലം മുതൽ കുഞ്ഞിപ്പള്ളി വരെ 120 ഓളംപോലീസുകാരെ സജ്ജമാക്കിയിരുന്നു. വലിയ ചരക്ക് ലോറികൾ ദേശീയ പാതയോരങ്ങളിൽ പലയിടങ്ങളിയായി ഇന്നലെ രാവിലെ മുതൽ പിടിച്ചിട്ടിരുന്നു.
ഗ്ലാസ് കൊണ്ട് നിർമിച്ച എയ്റോബ്രിഡ്ജായതിനാൽ വളരെ പതുക്കെയാണ് കണ്ടെയ്നറുകൾ നീങ്ങിയത്. മൂരാട്പാലം മുതൽ കരിമ്പനപ്പാലം വരെ എത്താൻ മണിക്കൂറുകളെടുത്തു. ഡെക്കാൻ ട്രാൻസ് പോർട്ട് മുംബൈയുടെതാണ് രണ്ട് കണ്ടെയ്നറുകൾ. അതത് ജില്ലാ കലക്ടറുടെ അനുമതിയോടെയാണ് ഓരോ ജില്ലയിലും കണ്ടെയ്നർ പ്രവേശിക്കുന്നത്. എന്നാൽ മാഹിയിലൂടെ കടന്നു പോകാൻ മാഹി അധികൃതരുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ കണ്ടെയ്നർ ഞായറാഴ്ച രാത്രി കുഞ്ഞിപ്പള്ളിയിൽ യാത്ര അവസാനിപ്പിച്ചു. അനുമതിലഭിക്കുന്ന പക്ഷം കണ്ണൂർ ജില്ലയിലേക്ക് കണ്ടെയ്നർ പ്രവേശിപ്പിക്കും.
മാഹിയില്‍ സ്റ്റാച്യു ജംഗ്ഷന് സമീപം ജെ.എന്‍. ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിന് മുന്നിലെ നടപ്പാതയുടെ കൈവരികള്‍ പൊളിച്ചു മാറ്റുകയും സമീപത്ത് തന്നെയുള്ള ഒരു വൈദ്യുതി തൂണും നീക്കം ചെയ്താല്‍ മാത്രമേ ലോറികള്‍ക്ക് കടന്നുപോകുവാന്‍ സാധിക്കുകയുള്ളു. ഇതിനായി തടസങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ മാഹിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. പൊതുമരാമത്ത് വകുപ്പും വൈദ്യുതി വകുപ്പും അനാസ്ഥ തുടരുകയാണ്.
മായം കലര്‍ന്ന മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി; ആരോഗ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക