കെ എസ് ആർ ടി സി ബസിനുള്ളിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി ചവിട്ടിക്കൂട്ടി. തിരുവനന്തപുരത്താണ് സംഭവം. നിരവധി സ്ത്രീകൾക്കെതിരെ ശല്യമുണ്ടായിട്ടും ആരും പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ ടെക്നോപാർക്കിൽ ജോലിക്ക് ചേരാനെത്തിയ കായംകുളം സ്വദേശിനിയായ പെൺകുട്ടിയാണ് ധൈര്യത്തോടെ പ്രതികരിച്ചത്. കാര്യവട്ടം പുല്ലാന്നിവിള സ്വദേശി സജീവ് ആണ് പിടിയിലായത്.
കിഴക്കേകോട്ടയിൽ നിന്നും കഴക്കൂട്ടത്തേക്ക് പോകുകയായിരുന്ന ബസ് മെഡിക്കൽ കോളേജ് കഴിഞ്ഞപ്പോൾ തന്നെ യുവാവ് സ്ത്രീകൾക്കെതിരെ ശല്യം ആരംഭിച്ചിരുന്നു. ആദ്യം ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറി. അവർ ഒഴിഞ്ഞുമാറി മുന്നോട് നിന്നു. പിന്നീട് മറ്റൊരു സ്ത്രീയോടായി ആഭാസം. അവരും ഒഴിഞ്ഞു മാറിയതോടെ യുവതിയുടെ നേരെയായി ആക്രമണം. എന്നാൽ യുവതി ധൈര്യത്തോടെ പ്രതികരിക്കുകയായിരുന്നു. ഇതോടെ ഇയാൾ പെൺകുട്ടിയെ അസഭ്യം പറയാൻ തുടങ്ങി. ഇതോടെ ക്ഷമ നശിച്ച പെൺകുട്ടി ഇയാളെ ചവിട്ടുകയായിരുന്നു. അപകടം മണത്ത ഇയാൾ ബസ് കഴക്കൂട്ടത്തു നിർത്തിയ ഉടൻ ഇറങ്ങിയോടിയെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഓട്ടോസ്റ്റാൻഡുകാരും ചേർന്ന് ഇയാളെ പിന്തുടർന്ന് പോലീസിലേൽപ്പിക്കുകയായിരുന്നു.
ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ രണ്ടു വയസ്സ്കാരിയുടെ കാലിലെ പ്ലാസ്റ്റർ മുഴുവനും നീക്കാതെ ജീവനക്കാരി മടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക