നടി ഊർമ്മിള ഉണ്ണിക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച് എഴുത്തുകാരിയും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. അമ്മയിലെ വിവാദങ്ങൾക്ക് തിരികൊളുത്തി വാർത്തകളിൽ നിറഞ്ഞ ഊർമ്മിള ഉണ്ണി മാധ്യമങ്ങളുടെ മുന്നിൽ ബുദ്ധിസ്ഥിരതയില്ലാത്ത സ്ത്രീയെപ്പോലെ കൊഞ്ചിക്കുഴഞ്ഞതിനെതിരെ ശക്തമായ ഭാഷയിലാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചിരിക്കുന്നത്.
ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം കാണിച്ചത് കൊണ്ടോ മാധ്യമങ്ങളുടെ മുന്നിൽ നിന്നും അങ്ങനെയൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിഹസിച്ചത് കൊണ്ടോ ദിലീപ് ഊർമ്മിളയുടെ മകളെ നായികയാക്കുമെന്ന് കരുതേണ്ടെന്നും കരുതിയാൽ ഊർമിള ഉണ്ണിക്ക് തെറ്റിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ആദ്യം എല്ലാവരും കരുതിയത് ആരോ തൊടുത്തു വിട്ട അമ്പ് മാത്രമാണ് ഊർമ്മിള ഉണ്ണിയെന്ന്. ഏറ്റവും ഒടുവിൽ മാധ്യമങ്ങളുടെ മുന്നിലുള്ള അവരുടെ കൊഞ്ചിക്കുഴയൽ കണ്ടപ്പോൾ ഇത് ആരും എയ്തു വിട്ട അമ്പല എന്ന് മനസിലായി. അവർ തന്നെ മാധ്യമങ്ങളോട് പറയുന്നു താനൊരു മന്ദബുദ്ധിയാണെന്ന്. അത് ഞങ്ങൾക്കും തോന്നി. മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയെന്ന് അഭിനയിക്കുകയാണോ എന്നാണ് തോന്നിയത്. മാധ്യമങ്ങൾക്ക് മുമ്പിലെ ആ പ്രകടനം ഗംഭീരമായിരുന്നു. നവരസങ്ങളും ആ മുഖത്ത് നൃത്തമാടുന്നുണ്ടായിരുന്നു, പ്രത്യേകിച്ച് ശൃംഗാരം. പെണ്ണിനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ചോദിക്കുമ്പോൾ നിങ്ങൾക്ക് ഓണത്തെക്കുറിച്ചു ചോദിച്ചുകൂടേ സദ്യയെക്കുറിച്ച് ചോദിച്ചുകൂടേ എന്നൊക്കെ ചോദിക്കാൻ എങ്ങനെ തോന്നുന്നു.? ; ഭാഗ്യലക്ഷ്മി പറഞ്ഞു.
ശ്വേതയ്ക്ക് പ്രതിദിനം ഒരു ലക്ഷം, തൊട്ടു പിന്നിൽ രഞ്ജിനി; ബിഗ്ബോസ് താരങ്ങളുടെ പ്രതിഫലമറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക