ഫെയ്സ്ബുക്ക് പ്രൊഫൈലിൽ കാമുകി വച്ചിരുന്ന നടി കാവ്യാമാധവന്റെ ചിത്രം കണ്ട് പ്രണയം മൂത്ത് ബംഗ്ലാദേശിൽ നിന്നും വയനാടെത്തിയ യുവാവിന് ലഭിച്ചത് അനധികൃത കുടിയേറ്റത്തിന് 2 വർഷം തടവ്. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴോ മതിയായ രേഖകളില്ലാത്തതിനാൽ തിരിച്ചു പോകാൻ കഴിയാതെ വലയുകയാണ് സഹീബുൾ ഖാൻ എന്ന യുവാവ്.
ബംഗ്ലാദേശിലെ പെയിന്റിംഗ് പണിക്കാരനായ സഹീബുൾ ഖാൻ ഫെയ്സ്ക്കിബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിനിയായ സ്ത്രീയുമായി പരിചയപ്പെടുന്നത്. ഫെയ്സ്ബുക്ക് പ്രൊഫൈൽ പിക്ച്ചറായി കൊടുത്തിരുന്ന കാവ്യാമാധവന്റെ ഫോട്ടോ കണ്ട് തെറ്റിദ്ധരിച്ച സഹീബുൾ ഖാൻ സ്ത്രീയുമായി കടുത്ത പ്രണയത്തിലായി. കാമുകിയെ നേരിട്ട് കാണണമെന്നായി പിന്നീടുള്ള ആഗ്രഹം. കാമുകിയോട് കാര്യം അവതരിച്ചപ്പോൾ എതിർപ്പില്ലാതെ സ്വന്തം വീട്ടിലേക്കുള്ള വഴി കാമുകി പറഞ്ഞുകൊടുക്കുകയും ചെയ്തു. അൽപ്പം സാഹസികതയില്ലെങ്കിൽ എന്ത് പ്രണയം? സഹീബുൾ ഖാൻ യുവതി പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് വയനാടെത്തി. കാമുകിയുടെ യഥാർഥ മുഖം കണ്ടപ്പോഴാണ് അബദ്ധം പറ്റിയെന്ന് മന്സിലാക്കിയത്. കാമുകിയാകട്ടെ തള്ളിപ്പറയുകയും ചെയ്തു. ഇതേതുടർന്ന് നാട്ടുകാർ ഇടപെട്ട് പോലീസിൽ ഏൽപ്പിച്ചു. കയ്യിൽ യാതൊരു വിധ രേഖകളുമില്ലാത്തതിനാൽ അനധികൃത കുടിയേറ്റത്തിന് രണ്ട് വർഷം ജയിലിൽ കിടന്നു. മൂന്ന് മാസം മുൻപ് ജയിൽ മോചിതനായെങ്കിലും തപാൽ സമരം ചതിച്ചതിനാൽ തിരികെ പോകാനായി ബംഗ്ലാദേശ് എംബസി അയച്ചു കൊടുത്ത രേഖകൾ നഷ്ട്ടമായി. ഇതോടെ ഇനി എങ്ങനെ ജന്മനാട്ടിലേക്ക് മടങ്ങും എന്ന ആധിയിലാണ് ഈ 28 കാരൻ.
കാമുകി തള്ളിപ്പറഞ്ഞതിനാൽ ജയിലിൽ കിടക്കേണ്ടി വന്നെങ്കിലും മൂന്നുമാസമായി മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് സഹീബുൾ ഖാന്റെ ജീവിതം. പോലീസുകാർ പിരിവിട്ട് ഭക്ഷണം വാങ്ങിക്കൊടുക്കും. താമസം ക്വാർട്ടേഴ്സിലും. പോലീസ് ഇടപെടലിനെത്തുടർന്ന് ബംഗ്ലാദേശ് എംബസിയിൽ നിന്നും വീണ്ടും സഹീബുൾ ഖാന്റെ തിരിച്ചു പോകലിന് ആവശ്യമായ രേഖകൾ അയച്ചുകൊടുത്തിട്ടുണ്ട്.
മതമില്ലാത്ത മരുന്ന് മതി; വീട്ടമ്മയുടെ കുറിപ്പ് ആശുപത്രി അധികൃതരുടെ കണ്ണ് തുറപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക