എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് കൂടി അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്ത്തകന് നവാസാണ് അറസ്റ്റിലായത്. എന്നാല്‍ എറണാകുളം നോര്‍ത്തില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എസ്.ഡി.പി.ഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് നിഗമനം. സംഭവ ദിവസം വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ ചിലര്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് എറണാകുളത്തേക്ക് വരുത്തുകയായിരുന്നു. അഭിമന്യുവിനെ വിളിച്ചവരില്‍ ഒന്നാം പ്രതിയും മഹാരാജാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദും ഉൾപെട്ടിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക