എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി എം പി സന്ദർശിച്ചു. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ സുരേഷ് ഗോപി, അഭിമന്യുവിന്റെ മാതാപിതാക്കളോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സഹായവാഗ്ദാനങ്ങളും നടത്തി.
കേസന്വേഷണത്തെക്കുറിച്ചന്വേഷിച്ചപ്പോൾ പാർട്ടിയിലും പോലീസിലും നല്ല വിശ്വാസമുണ്ടെന്നായിരുന്നു അഭിമന്യുവിന്റെ മാതാപിതാക്കളുടെ മറുപടി. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു കൈമളിനും മറ്റു നേതാക്കള്‍ക്കുമൊപ്പമാണ് സുരേഷ് ഗോപി എത്തിയത്. 8.30ന് മടങ്ങി.
ഇതിനിടയിൽ തന്നെക്കാണാൻ വന്ന ആരാധകർക്കൊപ്പം സുരേഷ് ഗോപി എടുത്ത സെൽഫി വിവാദത്തിലായിരിക്കുകയാണ്. അനുശോചനം രേഖപ്പെടുത്താൻ വന്നയാൾ നിമിഷനേരത്തിനകം എങ്ങനെ ഇത്ര പ്രസന്നവദനനായി സെൽഫിക്ക് പോസ്സ് ചെയ്തു എന്നാണ് ചിലർക്കറിയേണ്ടത്.
പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ ദാനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക