ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതും സ്വകാര്യ കമ്പനിക്ക് വിവരങ്ങള്‍ കൈലാക്കാന്‍ അവസരമൊരുക്കിയതും അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടർന്ന് ബ്രീട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം ഫെയ്സ്ബുക്കിന് 50 ലക്ഷം പൗണ്ട് പിഴ വിധിച്ചു.
ബ്രീട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ അന്വേഷണത്തില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലോകമെമ്പാടുമുള്ള 87 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് നേരത്തെ അമേരിക്കന്‍ സെനറ്റിനും യൂറോപ്യന്‍ യൂണിയനും മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ക്രേംബ്രിഡജ് അനലിറ്റക്ക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തെ തുടര്‍ന്നായിരുന്നു ഫൈസ്ബുക്കിനെതിരായ ബ്രീട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ അന്വേഷണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക