കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ നടിയുടെ രണ്ട് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കുന്നതാകും അഭികാമ്യമെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് നടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കേസിലെ പ്രതിയായ ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക