മലയാളത്തിന്റെ കുഞ്ഞിക്ക, DQ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിക്കയക്ക് ഇന്ന് 32 ആം പിറന്നാൾ. മെഗാസ്റ്റാറിനെ പുത്രനായിരുന്നിട്ട് പോലും പേരിൽ പോലും മമ്മൂട്ടിയുടെ അഡ്രസ്സില്ലാതെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ 2012 ൽ ഈ ചെറുപ്പക്കാരൻ മലയാളസിനിമയിലേക്ക് കടന്നു വന്നപ്പോൾ വെറും ആറു വർഷങ്ങൾ കൊണ്ട് മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിൽ കുഞ്ഞിക്കയായി, തന്റെ വാപ്പച്ചിയുടെ തൊട്ടടുത്ത് സിംഹാസനമിട്ടിരിപ്പുറപ്പിക്കുമെന്ന് ആരും കരുതിയില്ല.
2012 ൽ നേടിയ ഏഷ്യ വിഷൻ അവാർഡിൽ തുടങ്ങി 2016 ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരമുൾപ്പടെ അഭിനയ മികവ് കൊണ്ട് ഈ നടൻ വാരിക്കൂട്ടിയ പുരസ്കാരങ്ങൾ നിരവധിയാണ്; ഏതൊരു യുവ നടനും സ്വപ്നം കാണാനാവാത്ത വളർച്ച.
2012 ൽ പുറത്തിറങ്ങിയ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽക്കർ സിനിമാഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ദുൽക്കർ ഉൾപ്പടെ നിരവധി പുതുമുഖങ്ങളുടെ കൂടി അരങ്ങേറ്റമായിരുന്നു സെക്കന്റ് ഷോ.
2012 ൽ ഉസ്താദ് ഹോട്ടൽ പുറത്തിറങ്ങിയതോടെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള യുവനടന്മാരിൽ ഒരാളായി മാറി ദുൽക്കർ. മണിരത്നത്തിന്റെ ഓക്കേ കണ്മണി എന്ന ചിത്രത്തിലൂടെ 2015 ൽ തമിഴിലേക്ക് ചേക്കേറിയ ദുൽക്കർ തമിഴ് പ്രേക്ഷകരുടെയും DQ ആയി മാറി. ഇതേ വര്ഷം തന്നെ മലയാളത്തിലഭിനയിച്ച ചാർളി എന്ന ചിത്രത്തിലൂടെ ദുൽക്കറിനെത്തേടി ആദ്യ സംസ്ഥാന സർക്കാർ പുരസ്കാരവുമെത്തി.
കൊമേർഷ്യൽ ചിത്രങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ കഥാമൂല്യമുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്ത് തന്റെ സ്ക്രീൻ പ്രസൻസ് കൂടി ഉപയോഗപ്പെടുത്തി ആ ചിത്രങ്ങളെയും വിജയങ്ങളിലേക്കെത്തിക്കാൻ ദുൽക്കറിന് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഞാൻ, കുള്ളന്റെ ഭാര്യ, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾ ഇതിന് മികച്ച ഉദാഹരണങ്ങളാണ്.
2017 ൽ പുറത്തിറങ്ങിയ സോളോ ആണ് ദുൽക്കറിന്റേതായി അവസാനമിറങ്ങിയ മലയാള ചിത്രം. ബോളിവുഡിലേക്ക് ചുവടുവയ്പ്പ് നടത്തുന്ന കർവാൻ എന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് ദുൽക്കറിന്റെ ആരാധകരിപ്പോൾ.
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം പ്രേക്ഷകഹൃദയം കവർന്നെടുത്ത കുഞ്ഞിക്കയ്ക്ക് ബോളിവുഡിന്റെ താരസിംഹാസനവും സ്വന്തമാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് റിയൽ ന്യൂസ് കേരളയുടെ ഒരായിരം ജന്മദിനാശംസകൾ.
വേണമെന്ന് വച്ചാൽ ഒരു മിനിറ്റിനുള്ളിൽ എനിക്ക് മുഖ്യമന്ത്രിയാകാം; ഹേമ മാലിനി
പ്രതികരിക്കാൻ ഇവിടെ എഴുതുക