തിരുവനന്തപുരത്ത് ജനിച്ചു വളർന്ന എല്ലാവരും ഇന്നും കൗതുകത്തോടെയും തെല്ല് നൊമ്പരത്തോടെയും ഓർക്കുന്ന പേരാണ് സുന്ദരി ചെല്ലമ്മയുടേത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാരാമ വർമ്മയിൽ അനുരുക്തയായി തന്റെ സർവ്വവും ഉപേക്ഷിച്ച് കൊട്ടാരപരിസരത്ത് വന്ന് ഒരു യാചകിയെപ്പോലെ ജീവിച്ച സുന്ദരി ചെല്ലമ്മയുടെ കഥ ഇന്നും തിരുവനന്തപുരത്തുകാർ മറന്നിട്ടില്ല. രാജാവിന്റെ മരണശേഷവും തോളിൽ വലിയ ഭാണ്ഡങ്ങളും തൂക്കി ശരീരം നിറയെ മുക്കുപണ്ടങ്ങളുമിട്ട് രാജാവിന്റെ വരവും കാത്ത് പദ്മനാഭ സ്വാമി പരിസരത്തിലൂടെ അവർ വേച്ചു വേച്ചു നടന്നു. തന്റെ പ്രണയഭാജനമായ രാജാവിന്റെ ഒരു കടാക്ഷം പോലും അവർക്ക് മരണം വരെ ലഭിക്കുകയുണ്ടായില്ല.
തന്റെ പ്രണയത്തിനുവേണ്ടി ജീവിതം തന്നെ ത്യാഗം ചെയ്ത സുന്ദരിച്ചെല്ലമ്മയുടെ കഥ സിനിമയാവുകയാണ്. ട്രെന്റ് മീഡിയ ഫിലിമ്സിന്റെ ബാനറില്‍ അജയനുണ്ണി കഥയും തിരക്കഥയുമെഴുതി ബ്ലെസ്സിയുടെ സഹസംവിധായകനായ സുധാസാഗര് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുന്ദരി ചെല്ലമ്മ. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സംവിധം യകന് ശ്രീ. മധുപാല്‍ നിര്‍വഹിച്ചു. ഛായാഗ്രഹണം, എസ്.ലോഗ നാഥന്, കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകരുന്നത് വിദ്യാധരന്. സംവിധായകനോടൊപ്പം സൗമ്യ സാഗര്‍ സഹസംവിധാനം നിര്‍വഹിക്കുന്ന സുന്ദരി ചെല്ലമ്മയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും.
മദ്യപിച്ചാൽ മനുഷ്യൻ ഇങ്ങനെയും മൃഗമാകുമോ? മദ്യലഹരിയിൽ യുവാവ് കോഴിയെ ജീവനോടെ ഭക്ഷിച്ചു; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക