മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വിവിധ കാരണങ്ങൾ കൊണ്ട് നോ പറഞ്ഞ പല ചിത്രങ്ങളും പിൽക്കാലത്ത് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായി മാറിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. പലപ്പോഴും പല ഹിറ്റ് കഥകളുടെയും സംവിധായകര്‍ ആദ്യം തേടിയെത്തിയത് മമ്മൂട്ടി എന്ന നടന വിസ്മയത്തെ തന്നെയാണ്. പക്ഷെ ഡേറ്റ് പ്രോബ്ലം കൊണ്ടോ മറ്റ് കാരണങ്ങൾ കൊണ്ടോ മമ്മൂട്ടി ആ ചിത്രങ്ങൾക്ക് നോ പറയുകയായിരുന്നു. പക്ഷെ മമ്മൂക്കയ്ക്ക് പകരം ആ കഥാപാത്രങ്ങൾ ചെയ്തവർക്കെല്ലാം തങ്ങളുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി ആ കഥാപാത്രങ്ങൾ മാറിയിട്ടുമുണ്ട്. അത്തരത്തിലുള്ള ചില കഥാപാത്രങ്ങളെ പരിചയപ്പെടാം.
രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ്
1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം തിരകഥാകൃത്ത് ഡെന്നീസ് ജോസഫ് മമ്മൂട്ടിയെ മുന്നില്‍ കണ്ട് എഴുതിയതായിരുന്നു. എന്നാല്‍ അന്ന് മമ്മൂട്ടിയ്ക്ക് ഈ ചിത്രത്തിന് കൊടുക്കാന്‍ ഡേറ്റ് ഉണ്ടായിരുന്നില്ല. അങ്ങനെ മോഹന്‍ലാലിന് നറുക്ക് വീഴുകയായിരുന്നു. മലയാള സിനിമയെ തന്നെ മാറ്റി മറിച്ച ട്രെന്‍ഡ് സെറ്ററായി ആചിത്രം മാറുകയും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആയി മോഹന്‍ലാല്‍ അവരോധിയ്ക്കപ്പെടുകയും ചെയ്തു.
ഏകലവ്യനിലെ മാധവൻ
രണ്‍ജി പണിക്കർ മമ്മൂട്ടിയെ മനസ്സിൽ കൊണ്ടെഴുതിയ കഥാപാത്രമായിരുന്നു ഏകലവ്യനിലെ മാധവൻ. ഡോക്ടര്‍ പശുപതി, തലസ്ഥാനം പോലെയുള്ള ചെറിയ ചിത്രങ്ങളുമായി നിന്നിരുന്ന രഞ്ജി പണിയ്ക്കരുടേയും ഷാജികൈലാസിന്റേയും ചിത്രത്തിന് മമ്മൂട്ടി നോ പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ നായകനാക്കാന്‍ തീരുമാനിയ്ക്കുകയും മലയാളത്തിലെ ആക്ഷന്‍ താരമായി സുരേഷ്ഗോപി മാറുകയും ചെയ്തു.
ഇരുവര്‍
സിനിമയലൂടെ തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ഏഴൈ തോഴന് എംജിആറിന്റെ കഥ പറഞ്ഞ സിനിമയില്‍ മണിരത്നം ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ മലയാള ചിത്രങ്ങളായ അഴകിയ രാവണന്, ഒരാള്‍ മാത്രം, ഭൂതകണ്ണാടി,കളിയൂഞ്ഞാല്, തമിഴ് ചിത്രങ്ങളായ അരശിയല്‍, പുതയല്‍ എന്നിവയ്ക്കായി മമ്മൂട്ടിയുടെ ഡേറ്റുകള്‍ ബുക്ക്ഡ് ആയി പോയതിനാല്‍ നറുക്ക് മോഹന്‍ലാലിന് വീണു. തന്നെയുമല്ല എംജിആര്‍ ആകാന്‍ പറ്റിയ ശരീരഭാഷ മോഹന്‍ലാലിന് ആണെന്ന് മമ്മൂട്ടി മണിരത്നത്തോട് പറയുകയും ചെയ്തിരുന്നു
മെമ്മറീസിലെ സാം അലക്സ്
സംവിധായകന് ജീത്തു ജോസഫ് ആദ്യം മെമ്മറീസ് എന്ന ചിത്രത്തിനായി സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ എണ്ണിയാലൊടുങ്ങാത്തത്ര മികച്ച പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുള്ള മമ്മൂട്ടി ഈ ചിത്രം വേണ്ടെന്ന് വെച്ചു. അങ്ങനെ വേഷം പൃഥിരാജിന്റെ അടുത്ത് എത്തി. 2013ലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മെമ്മറീസ് മാറി.
ദൃശ്യത്തിലെ ജോർജ്ജ് കുട്ടി
ജീത്തു ജോസഫ് തന്നെ ഒരുക്കിയ ദൃശ്യത്തിലെ നാട്ടുംപുറത്തുകാരനായ കര്ഷകന് ജോര്‍ജ് കുട്ടിയെ അവതരിപ്പിക്കുവാന്‍ ആദ്യം മമ്മൂട്ടിയെ ആയിരുന്നു സമീപിച്ചത്. എന്നാല്‍ വാല്‍സല്യം, രാപ്പകല്‍ തുടങ്ങി കുറേയേറെ ഹിറ്റ് ചിത്രങ്ങളില്‍ നാട്ടുംപുറത്തുകാരനെ അവതരിപ്പിച്ച മമ്മൂട്ടി ചിത്രത്തിൽ നിന്ന് പിന്മാറി. മമ്മൂട്ടി തന്നെയാണ് മോഹൻലാൽ ഈ വേഷത്തിന് അനുയോജ്യനാകുമെന്ന് നിർദ്ദേശിച്ചത്. തുടര്‍ന്ന് നായകനായ മോഹന്‍ലാല്‍ ജോര്‍ജ് കുട്ടിയെ അവിസ്മരണീയനാക്കുകയും ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.
ഇത് അജു വർഗീസ് തന്നെയാണോ? യൂട്യൂബ് ക്ളീറ്റസായി അജുവിന്റെ കിടിലൻ മേക്ക് ഓവർ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക