രാജ്യത്തിനകത്തും പുറത്തുമായി പോകുന്ന എല്ലായിടത്തും എല്ലാ തരത്തിലുള്ള ശിരോവേഷങ്ങള് ധരിക്കാറുള്ള നരേന്ദ്ര മോദി എന്ത് കൊണ്ട് മുസ്ലിം തൊപ്പി ധരിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ച് ശശി തരൂർ. നാഗാ കിരീടമടക്കം എല്ലാ തൊപ്പികളും ധരിക്കുന്ന നരേന്ദ്ര മോദി എന്തുകൊണ്ടാണ് മുസ്ലീം തൊപ്പി ധരിക്കാന്‍ മടിക്കുന്നതെന്നാണു തരൂരിന്റെ ചോദ്യം.
“നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിനകത്തും പുറത്തുമായി പോകുന്ന എല്ലായിടത്തും എല്ലാ തരത്തിലുള്ള ശിരോവേഷങ്ങള് ധരിക്കാറുണ്ട്. പക്ഷെ എന്തുകൊണ്ടാണ് അദ്ദേഹം ഒരു മുസ്ലിം തൊപ്പി ധരിക്കാനും പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും മടി കാണിക്കുന്നത്? ആദ്ദേഹം തൂവലുകളുള്ള നാഗാ കിരീടം ധരിക്കുന്നതു നിങ്ങള്‍ക്കു കാണാം. അസാധാരണമായ പല വേഷങ്ങളിലും അദ്ദേഹത്തെ കാണാം. പക്ഷേ ഇപ്പോഴും മോദി ഒന്നിനെ മാത്രം നിരസിക്കുന്നത് എന്തുകൊണ്ടാണ്?”- തരൂര്‍ ചോദിക്കുന്നു.
തരൂരിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ധന്‍ സിംഗ് റാത്തോർ, കിരണ്‍ റിജിജു എന്നിവർ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. തരൂരിന്റെ പരാമര്‍ശം നാഗാ, നോര്‍ത്ത് ഈസ്റ്റ് സംസ്കാരത്തെ അപമാനിക്കുന്നതാണെന്നും മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക