പ്രളയത്തില്‍ പ്രതികൂല സാഹചര്യം നേരിടുന്ന ചെങ്ങന്നൂരില്‍ കനത്ത മഴയ്ക്കിടയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ചെങ്ങന്നൂര്‍- തിരുവല്ല മേഖലകളില്‍ ഇന്നലെ രാത്രി വീണ്ടുമാരംഭിച്ച ശക്തമായ മഴ തുടരുകയാണ്. ആറന്മുള, കോഴഞ്ചേരി ഭാഗത്തും കനത്ത മഴയും കാറ്റും തുടരുന്നു. അതേസമയം പമ്പയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്.
ചെങ്ങന്നൂരില്‍ രാത്രിതന്നെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം ഇന്നലെ പുരോഗമിച്ചു. എന്നാല്‍ രാത്രിയും കനത്തമഴയും വെളിച്ചക്കുറവുമെല്ലാം രക്ഷാപ്രവര്‍ത്തനെത്തെ സാരമായി ബാധിച്ചു. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായി വിവരം ഇല്ലാത്തതും വലിയ തിരിച്ചടിയാണ്.
ചെറിയ വള്ളങ്ങൾക്കും മറ്റും കടന്നു പോകാൻ കഴിയാത്തത് ഏറെ തിരിച്ചടി സൃഷ്ടിക്കുന്നു. ഏകദേശം 1500 ഓളം പേർ ഈ മേഖലയിൽ കുടുങ്ങി കിടക്കുന്നു. കൂടുതല്‍ ഹെലികോപ്റ്ററുകള്‍ പ്രദേശത്ത് എത്തിക്കും. രക്ഷാപ്രവർത്തനം ചെങ്ങന്നൂരിലും ചാലക്കുടിയിലും കൂടുതല്‍ കരുത്താര്‍ജിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക