കൈലാസ് മാനസസരോവറിൽ മുങ്ങിക്കുളിക്കുന്നതിന് തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തി. സ്വാമി സന്ദീപാനന്ദ ഗിരിയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. എല്ലാ വര്‍ഷവും പതിവായി കൈലാസ്- മാനസസരോവര്‍ യാത്ര സംഘടിപ്പിക്കുന്ന സന്ദീപാനന്ദഗിരി, ഇത്തവണത്തെ യാത്രയിലാണ് ചൈനയുടെ പുതിയ തീരുമാനത്തെക്കുറിച്ച് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഈ വർഷത്തെ കൈലാസ യാത്ര പുതിയ ചില പാഠങ്ങൾ പഠിപ്പിക്കുന്നു.
ഈ വർഷം മുതൽ മാനസസരോവറിൽ മുങ്ങികുളിക്കുന്നത് ചൈന നിരോധിച്ചിരിക്കുന്നു.
ഈ വാർത്ത എല്ലാവരേയും അല്പം വിഷമിപ്പിച്ചുവെങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ എല്ലാവരും അതുമായി പൊരുത്തപ്പെട്ടു.
മാനസരോവരും പരിസരവും പരിശുദ്ധമാക്കിവെക്കാൻ ചൈന തീരുമാനിച്ചിരിക്കുന്നു.
ഉത്തരവ് ലംഘിച്ചാൽ 15000 ചൈനീസ് യുവാൻ പിഴ കൊടുക്കേണ്ടിവരും. ഇന്ത്യൻ രൂപ 1,65000. 52 പേരടങ്ങുന്ന ഞങ്ങളുടെ യാത്രാസംഘത്തിലെ സ്വാമിയുൾപ്പടെ 37 പേർ മൂന്നു ദിവസത്തെ പരിക്രമ പൂർത്തീകരിച്ചു.
പരിക്രമപൂർത്തീകരിച്ചതിൽ 82 വയസ്സായ ക്ളാരയും 12 വയസ്സുള്ള ഐവിവും ഉണ്ടായിരുന്നു. ചിലർ ചോദിക്കാറുണ്ട് കൈലാസത്തിൽ എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും പോകാമോ എന്ന്. സ്വാമി സന്ദീപാനന്ദ ഗിരിയോടൊപ്പം എല്ലാവർഷവും എല്ലാ മതങ്ങളിലും പെട്ടവർ വരാറുണ്ട്.
പതിനെട്ടാമത്തെ യാത്രയായ ഈ വർഷവും ഇസ്ളാം മതത്തിൽപെട്ടയാളും കൃസ്തുമതത്തിൽ പെട്ടവരും ഉണ്ടായിരുന്നു.കൂടാതെ ജർമ്മൻകാരും അമേരിക്കക്കാരുമുണ്ടായിരുന്നു. എല്ലാവരും കൈലാസം കാണാൻ താല്പര്യമുള്ളവരായിരുന്നു.അതാണവരുടെ മതം. ഗീതയിൽ ഭഗവാൻ പറയുന്നു;ശ്രദ്ധാവാൻ ലഭതേ ജ്ഞാനം. താല്പര്യമുള്ളവന് അറിവ് ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക