പ്രളയം തകർത്ത കേരളത്തിന്റെ പുനർസൃഷ്ടിക്കായി വായ്പ നൽകാമെന്ന് ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഇതിനായി പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പദ്ധതികൾ തയ്യാറാക്കി നല്കാൻ ബാങ്ക് പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വെച്ച് ലോക ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് വായ്പ നല്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഇരുപതിനായിരം കോടിയിലധികം രൂപയാണ് പുനര്‍ നിര്‍മ്മാണത്തിനായി സംസ്ഥാനത്തിന് ആകെ ആവശ്യമായി വേണ്ടിയിരുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്ബത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു, പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാര്‍, നബാര്‍ഡ് പ്രതിനിധികള്‍, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം എത്തുന്നുണ്ട്.
ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി പഠിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക