ഉപജീവനത്തിനായി മീൻവിറ്റ് കേരളീയസമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ച ഹനാൻ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പെട്ടിരുന്നു. അപകടത്തെ തുടർന്ന് തന്നെ ആരോ മനപ്പൂർവ്വം അപകടപ്പെടുത്താൻ ശ്രമിച്ചതാണെന്ന് ഹനാൻ സംശയം പ്രകടിപ്പിച്ചിരുന്നു. തന്റെ ഡ്രൈവറായ ജിതേഷിൻറെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും താൻ മയങ്ങുന്നതിനിടയിൽ പലരെയും നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഹനാൻ പറഞ്ഞിരുന്നു. എന്നാൽ ഹനാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡ്രൈവർ ജിതേഷ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
‘തന്റെ സഹോദരിക്കൊപ്പം ഇവന്റ് മാനേജ്മെന്റ് നടത്തിയിരുന്ന കുട്ടിയാണ് ഹനാന്. മൂന്ന് ഉദ്ഘാടന പരിപാടികള്‍ ഉള്ളതിനാല്‍ തന്റെ സ്വന്തം കാറ് ഹനാന് നല്‍കുമോയെന്നും കൂട്ടുപോകുമോയെന്നും സഹോദരി ചോദിച്ചു. ഇതോടെയാണ് താന്‍ ഹനാനൊപ്പം പോയത്. തിരുവനന്തപുരത്തും വര്‍ക്കലയിലും കോഴിക്കോടും പരിപാടികള്‍ ഉണ്ടായിരുന്നു. എല്ലായിടത്തും ഓടിയെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു. അങ്ങനെ കോഴിക്കോടുള്ള പരിപാടി കഴിഞ്ഞ് തിരിച്ച് മടങ്ങി വരുമ്പോള്‍ വണ്ടിയില്‍ തന്നെ ക്ഷീണം കാരണം കിടന്നു. ഹനാനോട് ചോദിച്ചിട്ടാണ് ഉറങ്ങിയത്. താന്‍ മുന്‍പിലും ഹനാന് പുറകിലുമാണ് കിടന്നത്. ക്ഷീണം മാറി അല്പം മുന്പോട്ട് വാഹനം എടുത്തപ്പോഴാണ് അപകടം നടന്നത്. ഒരാള്‍ കുറുകെ ചാടുകയായിരുന്നു. വാഹനം വെട്ടിച്ചപ്പോഴായിരു്നനു അപകടം സംഭവിച്ചത്’; ജിതേഷ് പറയുന്നു.
താന്‍ മുമ്പിലും ഹനാന് പുറകിലുമാണ് കിടന്നത്. ക്ഷീണം മാറി അല്പം മുന്പോട്ട് വാഹനം എടുത്തപ്പോഴാണ് അപകടം നടന്നത്. ഒരാള്‍ കുറുകെ ചാടുകയായിരുന്നു. വാഹനം വെട്ടിച്ചപ്പോഴായിരു്നനു അപകടം സംഭവിച്ചതെന്നും ജിതേഷ് പറയുന്നു. വണ്ടി മുന്പോട്ട് ഇടിച്ചപ്പോള്‍ ഹനാന്റെ നട്ടെല്ല് ഹാന്‍ഡ് ബ്രേക്കില്‍ ഇടിച്ചതാകണം. അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവറുടെ സഹായത്തോടെയാണ് ഹനാനെ ആശുപത്രിയില്‍ എത്തിച്ചത്; ജിതേഷ് പറഞ്ഞു.
ഹനാന്റെ പിതാവ് ആശുപത്രിയില്‍ വന്നപ്പോഴാണ് താന്‍ വീട്ടിലേക്ക് തിരിച്ചതെന്നും എന്തിനാണ് തനിക്കെതിരെ ഹനാന് ആരോപണം ഉന്നയിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്നും ആരോപണം വേദനിപ്പിച്ചെന്നും ജിതേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക