പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ തൃശൂർ നിന്നും അറസ്റ്റിലായ കൊറ്റനല്ലൂര്‍ ബ്രഹ്മനന്ദാലയത്തിലെ സെക്രട്ടറി സ്വാമി ശ്രീനാരായണ ധര്‍മ്മവ്രതൻ എന്ന പേരിലറിയപ്പെടുന്ന താമരാക്ഷന്റെ ക്രൂര വിനോദങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്.
രാത്രി പൂജ പഠിപ്പിക്കാനെന്ന് കുട്ടികൾക്കൊപ്പം മുറിയിൽ കയറി വാതിലടക്കും. പൂർണ്ണ നഗ്നരായാൽ മാത്രമേ പൂജ അഭ്യസിക്കാനാവൂ എന്ന് പറഞ്ഞ് കുട്ടികളെ നഗ്നരാക്കും. ചില യോഗാ മുറകളൊക്കെ ചെയ്തതിന് ശേഷം മടിയിലിരുത്തും. ഈ സമയം ഇയാളും നഗ്നനായിരിക്കും. പിന്നീട് ഈശ്വര ചൈതന്യം നമ്മുടെ ഉള്ളിലേക്ക് കയറുന്നത് നട്ടെല്ലിലൂടെയാണെന്നും അത് പിന്‍ഭാഗത്ത് കൂടിയാണ് പ്രവേശിക്കുന്നതെന്നും അതിനാല്‍ കുറച്ചു വേദന തോന്നുമെന്നും പറയും. യോഗയുടെ ഫലമായി കുണ്ഡലിനി ഉണരുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞിട്ടായിരുന്നു ഇയാളുടെ രതി വൈകൃതങ്ങള്‍.
ദിവസങ്ങളോളം ഇയാളുടെ ക്രൂരതകൾ സഹിച്ചവരിൽ ഒരാൺകുട്ടിയുടെ ധൈര്യമാണ് താമരാക്ഷന്റെ കള്ളി വെളിച്ചത്തു കൊണ്ട് വരാനിടയാക്കിയത്. സ്കൂളിൽ നിന്നും എഴുതിയെടുത്ത ചൈൽഡ് ലൈൻ നമ്പറിലേക്ക് കുട്ടി വിളിച്ചു പറയുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ സംഭവം കേസാക്കിയതോടെ ശിവഗിരി ആശ്രമ അധികൃതരുടെ സഹായത്തോടെ താമരാക്ഷൻ ഒളിവിൽ പോവുകയായിരുന്നു.
ഒളിവിൽ കഴിയുന്ന സമയത്തും കുട്ടികളുടെ കുടുംബത്തെ സ്വാധീനിക്കാൻ താമരാക്ഷൻ ശ്രമിച്ചിരുന്നു, നടന്നത് പീഡനമല്ലെന്നും ആത്മീയതയിലേക്ക് കടക്കുന്നതിന്റെ ഭാഗമായ പ്രക്രിയയാണെന്നും പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ പണമെറിഞ്ഞ് വീഴ്ത്താനുള്ള ശ്രമമായി. എന്നാൽ അതിലൊന്നും കുട്ടികളുടെ കുടുംബം വീണു പോയില്ല.തുടർന്ന് ആശ്രമ അധികൃതരും കൈവിട്ടതോടെയാണ് താമരാക്ഷൻ പിടിയിലായത്.
കഴിഞ്ഞ അധ്യയന വർഷത്തിൽ ആശ്രമത്തിലേതുയ കുട്ടികളെയാണ് താമരാക്ഷൻ പീഡിപ്പിച്ചത്. ഇതിന് മുൻപ് ഇവിടെ താമസിച്ചിരുന്ന കുട്ടികൾക്കും ഇത്തരത്തിലുള്ള എന്തെങ്കിലും പീഡനം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
പശുക്കളെക്കൊണ്ട് തമിഴും സംസ്കൃതവും സംസാരിപ്പിക്കും; വിചിത്രമായ അവകാശവാദവുമായി സ്വാമി നിത്യാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക