കെ എസ് ആർ ടി സി റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏൽപ്പിക്കാൻ ധാരണയായി. കെ എസ് ആർ ടി സി യുടെ ഈ തീരുമാനം കൗണ്ടറുകളിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് കനത്ത തിരിച്ചടിയാവുകയാണ്. ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് തൊഴിലാളി സംഘടനകൾ. നിലവിൽ 320 എംപാനൽ ജീവനക്കാരാണ് ഉള്ളത്.
പുതിയ തീരുമാന പ്രകാരം കൗണ്ടറിനായുള്ള സ്ഥലം നൽകുന്നത് കെ എസ് ആര് ടി സിയാണ്. ഇത് കൂടാതെ വൈദ്യുതി ചാര്‍ജുകളും സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍, പ്രിന്റര്‍, നെറ്റ്വര്ക് കണക്ഷന് എന്നിവ കുടുംബശ്രീയാണ് തയ്യാറാക്കേണ്ടത്. ഇവരുടെ പ്രധാന ചുമതല യാത്രക്കാര്‍ക്ക് ടിക്കറ്റുകളും കൂപ്പണുകളും യാത്രക്കാര്‍ക്ക് നല്‍കുക എന്നതാണ്. കേരളത്തിനകത്തെ 18 കൗണ്ടറുകളും പുറത്തുള്ള അഞ്ചു കൗണ്ടറുകളുമാണു കുടുംബശ്രീക്കു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക