ഇടതുപക്ഷത്തിനെതിരായി ശബ്ദിച്ചാലുടൻ സംഘിയെന്ന് മുദ്ര കുത്തരുതെന്നഭ്യർഥിച്ച് ശാരദ കുട്ടി. സംഘിയെന്ന് വിളിക്കുന്നത് തനിക്ക് അപമാനമാണെന്നും അതിനേക്കാൾ നല്ലത് കല്ലെറിഞ്ഞു കൊല്ലുന്നതോ, ശരീരത്തിൽ കല്ലുകെട്ടി വച്ച് കയത്തിൽ താഴുന്നതോ ആണെന്നും ഇടതുപക്ഷ തുറന്ന് വിമർശിക്കാനുള്ള ആവിഷ്കാര സ്വാതന്ത്ര്യമാണ് തനിക്ക് വേണ്ടതെന്നും ശാരദക്കുട്ടി വ്യക്തമാക്കി.
ശാരദകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആശയപരമായി സി പി എമ്മിനെയോ സർക്കാരിനെയോ എതിർത്താലുടൻ സംഘിയാക്കല്ലേ. അതിൽ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാൽ അതെനിക്കപമാനമാ.. അത്ര തന്നെ..
ഇടതുപക്ഷത്തെ തുറന്നെതിർക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി; ചിത്രങ്ങളും വീഡിയോയും കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക