കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയതിൽ ന്യായീകരണവുമായി നിയമമന്ത്രി എ കെ ബാലൻ. ബലാത്സംഗ പരാതിയിൽ ബിഷപ്പിനെതിരെ പഴുതുകളില്ലാത്ത കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമം കാരണമാണ് അറസ്റ്റ് വൈകിയതെന്ന് മന്ത്രി പറഞ്ഞു.
കോടതിയിൽ കേസ് നിലനിൽക്കണമെങ്കിൽ പഴുതുകളടച്ച കുറ്റപത്രം വേണം. ഇതാണ് കാലതാമസം നേരിടാൻ കാരണം. നടന് ദിലീപിന്റെ കാര്യത്തില്‍ ചെയ്തത് തന്നെയാണ് ഫ്രാങ്കോയുടെ കേസിലും പൊലീസ് ചെയ്തത്. അറസ്റ്റിന് കാലതാമസം നേരിട്ടു എന്ന് സാധാരണക്കാരന് തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ പൊലീസ് ഇപ്പോള്‍ ചെയ്തതാണ് ശരി; മന്ത്രി ബാലന് പറഞ്ഞു.
ബിഷപ്പ് കേസിൽ കാര്യങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തതാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് മന്ത്രി കെ ടി ജലീലും അഭിപ്രായപ്പെട്ടു. വേറെ ഏതെങ്കിലും സര്‍ക്കാരായിരുന്നു എങ്കില്‍ ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടാകുമായിരുന്നില്ല. കന്യാസ്ത്രീകളുടെ സമരം ന്യായമാണ്. സമരത്തെയല്ല കോടിയേരി ബാലകൃഷ്ണന് എതിര്‍ത്തത്. ഈ സമരം ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു കോടിയേരി പറഞ്ഞതെന്നും ജലീല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക