കാസര്‍കോട്ട് വീശിയടിച്ച ചുഴലിക്കാറ്റിലും പേമാരിയിലും വന്‍ നാശനഷ്ടം. വ്യാഴാഴ്ച പകലാണ് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്.
യെല്ലോ അലര്‍ട്ടായിരുന്നു ജില്ലയില്‍ എന്നതിനാല്‍ കാര്യമായ ഭീഷണിയുണ്ടായിരുന്നില്ല.
പകല്‍ മൂന്നിനു ശേഷം പെട്ടെന്നു വീശിയ ചുഴലിക്കാറ്റും ഇടിയും മിന്നലും ഏതാനും സമയം കനത്ത ഭീതിവിതച്ചു. റോഡുകളില്‍നിന്ന് വാഹനങ്ങളെല്ലാം ഒഴിവായത് വളരെ പെട്ടെന്നായിരുന്നു. ചുഴലിക്കാറ്റു കടന്നുപോയ ഭാഗത്തുണ്ടായിരുന്ന മരങ്ങള്‍ പലതും നിലംപതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക