കണ്ണൂര്‍: അദ്ധ്യാപികയില്‍ നിന്നും രണ്ടാം ക്ലാസുകാരൻ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. തലശ്ശേരിയിലെ മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് മനുഷ്യ മനസാക്ഷിയെ നടക്കുന്ന സംഭവമുണ്ടായത്. സ്കൂള്‍ അദ്ധ്യാപികയുടെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ കൈ ഞരമ്പ് പൂര്‍വ്വ സ്ഥിതിയിലാക്കി.
വെള്ളിയാഴ്ചയാണ് ക്ലാസ് പരീക്ഷക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് അദ്ധ്യാപിക സ്റ്റീല്‍ സ്കെയില്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ അടിച്ചത്. കൈയില്‍ നിന്ന് രക്തം നിര്‍ത്താതെ വന്നതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ മമ്പറത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഓപ്പറേഷന് വിധേയമാക്കാനായി കുട്ടിയെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ശിശുക്ഷേമ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ച് മൊഴിയെടുത്തു. ബാലാവാകാശ കമ്മീഷനും കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പിണറായി പൊലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക