വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും ജീവനെടുത്ത അപകടത്തിൽ ഡ്രൈവർ അർജ്ജുന്റെ നിർണ്ണായകമായ വെളിപ്പെടുത്തൽ. അപകടസമയത്ത് ബാലഭാസ്കറാണ് വാഹനമോടിച്ചിരുന്നതെന്നും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും മുൻസീറ്റിലായിരുന്നുവെന്നുമാണ് അർജ്ജുൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കൊല്ലം മുതൽ ബാലഭാസ്കറാണ് കാർ ഓടിച്ചിരുന്നതെന്നാണ് അർജ്ജുന്റെ മൊഴി.
കഴിഞ്ഞ 25 ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറും മകളും മരണപ്പെട്ടിരുന്നു. സംഭവസമയത്ത് അർജ്ജുൻ വാഹനമോടിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇതിനു വിരുദ്ധമായ മൊഴിയാണ് അർജ്ജുൻ ഇപ്പോൾ നൽകിയിരിക്കുന്നത്.
അമ്മയെയും സർക്കാരിനെയും എതിർകക്ഷികളാക്കി ഡബ്ള്യു സി സി ഹൈക്കോടതിയെ സമീപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക