തമിഴ് സൂപ്പർ താരം അർജ്ജുനെതിരെ മീ ടൂ ആരോപണവുമായി മലയാളിയായ യുവനടി ശ്രുതി ഹരിഹരൻ രംഗത്ത്. 2017ല്‍ പുറത്തിറങ്ങിയ നിപുണന് എന്ന ചിത്രത്തില്‍ അര്‍ജുനൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് അർജ്ജുനിൽ നിന്നും മോശം അനുഭവമുണ്ടായി എന്നാണ് ശ്രുതി ഫെയ്സ്ബുക്കിലൂടെ ആരോപിച്ചിരിക്കുന്നത്. അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്ത നിപുണൻ എന്ന സിനിമയുടെ സെറ്റിൽ അൻപതോളം പേരുടെ മുന്നിൽ വച്ചാണ് തനിക്ക് അർജ്ജുനിൽ നിന്നും മോശം അനുഭവമുണ്ടായതെന്ന് ശ്രുതി വെളിപ്പെടുത്തുന്നു.
“അര്ജുന് സര്ജയ്ക്കൊപ്പം ഒരു ദ്വിഭാഷ ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്നതാണ്. ഒപ്പം അഭിനയിക്കുന്നതില്‍ വളരെയധികം ഉത്സാഹത്തിലായിരുന്നു. അര്‍ജുന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ ഞാന്‍ കൈകാര്യം ചെയ്തത്. ചെറിയ ഒരു ഡയലോഗിന് ശേഷം ഇരുവരും തമ്മില്‍ കെട്ടിപ്പിടിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു.
റിഹേഴ്സലിന്റെ സമയത്ത് അനുവാദം പോലും ചോദിക്കാതെ അര്ജുന് എന്നെ കെട്ടിപ്പിടിച്ചു. വളരെയധികം ചേര്‍ത്ത് പിടിച്ച് ഇതുപോലെ ചെയ്താല്‍ നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ഭയപ്പെട്ടു പോയി. സിനിമയില്‍ കാര്യങ്ങള്‍ റിയലിസ്റ്റിക്കായി അഭിനയിക്കണമെന്ന പക്ഷക്കാരിയാണ് ഞാനും. പക്ഷെ അര്‍ജുന്റെ പെരുമാറ്റം എനിക്ക് തെറ്റായി തോന്നി. ചിലപ്പോള്‍ വളരെ പ്രൊഫഷണലായതുകൊണ്ടാകാം അദ്ദേഹം അത് ചെയ്തത്. പക്ഷെ ഞാന്‍ അത് വെറുത്തു.” ശ്രുതി പോസ്റ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക